Sunday, September 6, 2009

ചെറായി വരകള്‍- എളുപ്പപ്പുലി 3 & 4 : ബിന്ദു കൃഷ്ണപ്രസാദ് & പിരിക്കുട്ടി

എളുപ്പപ്പുലി 3 & 4 : ബിന്ദു കൃഷ്ണപ്രസാദ് & പിരിക്കുട്ടി
ബഹറീന്‍ ബൂലോകത്തില്‍നിന്ന് ഞാന്‍ പത്തടി ദൂരേയ്ക്ക് നോക്കി. ചഞ്ചലാക്ഷിമാര്‍ സാകൂതം എന്നെത്തന്നെ
വീക്ഷിച്ചുകൊണ്ടങ്ങനെയങ്ങനെ....


ഞാന്‍ പ്രതീക്ഷയോടെ എന്നാല്‍ കഷ്ടപ്പെട്ട് അവരുടെ സവിധം . ഫസ്റ്റ് ഇമ്പ്രെഷന്‍ ഈസ് ദ ബെസ്റ്റ് ഇമ്പ്രെഷന്‍ ലാക്കാക്കി നടപ്പിനിടയില്‍
ഒരു വെരൈറ്റിക്കുവേണ്ടി ആവശ്യത്തിന് മൂണ്‍വോക്കും ചേര്‍ത്തിരുന്നു....

വനിതകള്‍ ഗൌനിക്കുന്നില്ല. പക്ഷെ അവരുടെ ചിന്ത ഇതാണെന്ന് ബോഡി ലാംഗ്വേജ് കില്ലറായ എനിക്കല്ലേ അറിയൂ !


ഹഹഹ ! നല്ല കാലാവസ്ഥ !- ഞാന്‍ തന്ത്രപരമായി ഒന്നിടപെട്ടു നോക്കി.

ഊണു കഴിച്ചാലും ഇല്ലെങ്കിലും ടു ഫിഫ്ടി റുപ്പീസാവും. കീറട്ടെ ? പിന്‍ബുദ്ധി നമ്പര്‍ വണ്‍ നൂറടി മുന്നേ എറിഞ്ഞിരിക്കുന്നു.

നെക്റ്റ് ചോദ്യം പ്ലാന്‍ ചെയ്യുന്നതിനു മുന്‍പേ, ചറപറാ നാല്‍പ്പതു കഷ്ണമായി എന്തോ അന്തരീക്ഷത്തില്‍ പാറിപ്പറക്കുന്നതു കണ്ടു. അതെന്റെ ഹൃദയമായിരുന്നു !


ഭാരിച്ച ഹൃദയത്തോടെ പൈസ കൊടുത്തതും ചോദ്യം വന്നു.
കാര്‍ട്ടൂണിസ്റ്റല്ലെ ? ഒരു സംശ്ശ്യണ്ട്.

കൊടും ചൂടിന്റെ ഘോരവിപിനമായ, ഗള്‍ഫില്‍, പ്രത്യേകിച്ച് ബഹറീനില്‍ ഈ പൊക്കക്കാരന്‍ എന്തെടുക്കാനാണ് ?

അങ്ങേരുടെ വെളുത്ത തൊലി അവിടുത്തെ അള്‍ട്രാ വയലറ്റ് രശ്മികളെയൊക്കെ എങ്ങനെ
അതിജീവിക്കാനാണ് ? - അപര, പിരിക്കുട്ട്യാണ്. പഴയ ശാസ്ത്രസാഹിത്യപരിഷത്ത് മെമ്പര്‍.

ഒന്നുമല്ല. ലോകത്തിലെ മറ്റേതു ഭാഷയെക്കാളും മലയാളഭാഷയെ സ്നേഹിക്കുന്ന ഒരു തനിമലയാളി‍യും പൊങ്ങച്ചങ്ങളുടേയും പുറം‌പൂച്ചുകളുടേയും ആള്‍ക്കൂട്ടങ്ങളില്‍ തനിയെ നി
ല്‍ക്കാനിഷ്ടപ്പെടുന്ന ഒരു അപരിഷ്കൃതയും പോരാത്തതിന് അബുദാബിവാസത്തിന് താൽക്കാലിക വിരാമമിട്ടുകൊണ്ട് ഇപ്പോൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ തിരിച്ചെത്തിയിരിയ്ക്കുന്നയാളുമായതുകൊണ്ട് ചോദിച്ചുപോയതാ... ഒരു ബഹറീന്‍ ബൂലോകം പോലും ! പുത്തന്‍ വേലിക്കരയുടെ ഏഴയല്പക്കത്ത് വരില്ല ...

മാത്രല്ല, ത്വക്കില്‍ വേണ്ടത്ര വിറ്റാന്മിന്‍ ഡിയും ഫോളിയേറ്റുകളും ഇല്ലാണ്ടെ ഗള്‍ഫിലെ കൊടും അള്‍ട്രാ വയലറ്റ് താണ്ഡവത്തില്‍നിന്ന് ഈ മനുഷ്യന്‍ എങ്ങനെ ടി ത്വക്കിനെ സംരക്ഷിക്കും ? എങ്ങനെ ഗള്‍ഫില്‍ പിടിച്ചുനില്‍ക്കും ?

പിരിക്കുട്ടി നിന്നു കിതച്ചു. കക്ഷിക്ക് ശാസ്ത്രം വിട്ടൊരു കളീല്യ. പിന്നെ ആര്യന്‍സാണു പോലും ! ഞങ്ങളും പരമ്പരാഗതമായി ആര്യന്‍സാ.

ഇനിയങ്ങോട്ട് എന്തും സംഭവിക്കാമെന്നായി. എനിക്ക് ഭയങ്കര പേട്യായിത്തൊടങ്ങിയിരുന്നു.

അല്ല, ആരാണീ ആര്യന്‍സ് ? പിരിക്കുട്ടിയുടെ പിടി വിട്ടു. ആരാണീ ദ്രവീഡിയന്‍സ് ?

തൊട്ടുപോകരുത് !!! ദ്രവീഡിയന്‍സിനെപ്പറ്റി മാത്രം പറയരുത്. എനിക്കതു മാത്രം സഹിക്കില്ല.... !!

അലറിവിളിച്ചുകൊണ്ട് ഒരാള്‍ പാഞ്ഞടുക്കുന്നു. പലരും നോക്കി. ഞാനും നോക്കി.

മൈ ഗോഡ് ! കയ്യില്‍ ഖഡ്ഗവുമായി അകലേനിന്ന് പാഞ്ഞടുക്കുന്നത് ജന്മനാ വിപ്ലവകാരിയാണ്. ചാര്‍വാകന്‍ !

13 comments:

Cartoonist said...

അല്ല, ആരാണീ ആര്യന്‍സ് ? പിരിക്കുട്ടിയുടെ പിടി വിട്ടു. ആരാണീ ദ്രവീഡിയന്‍സ് ?

തൊട്ടുപോകരുത് !!! ദ്രവീഡിയന്‍സിനെപ്പറ്റി മാത്രം പറയരുത്. എനിക്കതു മാത്രം സഹിക്കില്ല.... !!

അലറിവിളിച്ചുകൊണ്ട് ഒരാള്‍ പാഞ്ഞടുക്കുന്നു. പലരും നോക്കി. ഞാനും നോക്കി.

കാപ്പിലാന്‍ said...

കലക്കി മറിക്കുകയാണല്ലോ ദ്രോണാചാര്യ :)

സജി said...

ഒരു തടിയനെ തല്ലിയിട്ടു ജയിലില്‍ പോകാനാന്‍ യോഗം!

ഉം... തലേവര തൂത്താ പോകൂല്ലല്ലൊ

keralafarmer said...

ഇനിയിപ്പം എനിക്കും തോന്നിത്തുടങ്ങി കാന്‍വാസില്ലാതെ മണ്ണില്‍ തൂമ്പകൊണ്ടൊരു ചിത്രം വരച്ചാലോന്ന്. അല്ലെങ്കില്‍ വേണ്ട ആര് കാണാനാ.

Rakesh R (വേദവ്യാസൻ) said...

:) പോരട്ടങ്ങനെ പോരട്ടെ :)

Anil cheleri kumaran said...

പെണ്ണുങ്ങളുടെ കൈ ....

ബിന്ദു കെ പി said...

ങേ! ഇത്..ഇത്..ഞാൻ..ഹെന്റമ്മൊ! ഒടുക്കത്തെ ഗ്ലാമറാണല്ലൊ!

‘ചഞ്ചലാക്ഷിമാര്‍ സാകൂതം എന്നെത്തന്നെ
വീക്ഷിച്ചുകൊണ്ടങ്ങനെയങ്ങന....’ ഇതൊക്കെ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നല്ലേ...? ങും..കൊച്ചു കള്ളൻ....:) :)

നിരക്ഷരൻ said...

“പുത്തന്‍ വേലിക്കരയുട്രെ അത്ര വലില്ല.... “

അല്ല സജ്ജീവേട്ടാ വരയിലെന്നപോലെ വരിയിലും ഈ കാര്‍ട്ടൂണ്‍ കലര്‍ത്തുന്നതെങ്ങിനാ ? :) :)അന്യായ പെരുക്കാണല്ലോ പെരുക്കുന്നത്.

മീറ്റില്‍ പങ്കെടുക്കാനായി മാത്രം ബഹറിനീന്ന് വന്ന അച്ചായന്റെ പരിപ്പെടുത്തു :)

നിരക്ഷരൻ said...

സജ്ജീവേട്ടാ....
ഒരു കാര്യം പറയാന്‍ വിട്ടു. ലിങ്ക് വഴി പോയപ്പോള്‍ കണ്ട ചഞ്ചലാക്ഷിമാരുടെ ആത്മഗതമുണ്ടല്ലോ ? ‘വാട്ട് എ മാച്ചോ മാന്‍ ‘ എന്നത് ?

തെറ്റിദ്ധരിക്കില്ലെങ്കില്‍ ഞാനൊരു കാര്യം പറയാം. ആ ആത്മഗതം സജ്ജീവേട്ടന്റെ കൂടെ മീറ്റ് ഹാളിലേക്ക് നടന്നുവന്ന എന്നെ കണ്ടിട്ടാണ് അവര്‍ രണ്ടുപേരും പറഞ്ഞത്. അമ്മച്ചിയാണേ.... :) :)

ബിന്ദു കെ പി said...

നിരക്ഷരാ.....ഉം..ഉം..പൂതി കൊള്ളാം...:)

പിരിക്കുട്ടി said...

ha ha nannayittundu....
enikkithrem soundhryam undennu ippalaa manassilaayathu....
nannayittundu vara

ചാണക്യന്‍ said...

“ നെക്റ്റ് ചോദ്യം പ്ലാന്‍ ചെയ്യുന്നതിനു മുന്‍പേ, ചറപറാ നാല്‍പ്പതു കഷ്ണമായി എന്തോ അന്തരീക്ഷത്തില്‍ പാറിപ്പറക്കുന്നതു കണ്ടു. അതെന്റെ ഹൃദയമായിരുന്നു !...” -

അത് കലക്കീ......

മീര അനിരുദ്ധൻ said...

ഈ പോസ്റ്റ് ഇപ്പഴാ കാണാനൊത്തത്.രസകരമായിരിക്കുന്നു

ഊണു കഴിച്ചാലും ഇല്ലെങ്കിലും ടു ഫിഫ്ടി റുപ്പീസാവും. കീറട്ടെ ? പിന്‍ബുദ്ധി നമ്പര്‍ വണ്‍ നൂറടി മുന്നേ എറിഞ്ഞിരിക്കുന്നു.


കൊള്ളാം കൊള്ളാം

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി