Showing posts with label മലയാളം. Show all posts
Showing posts with label മലയാളം. Show all posts

Wednesday, December 12, 2007

നൂറേ നൂറില് ...

ഇരുപതൂസോം മുപ്പത്ത്രണ്ടു പടങ്ങളും.
ഓര്‍ത്തപ്പൊ ഞെട്ടിവിറച്ചു !
അങ്ങനെയൊരിരുപ്പിന് പൂശിയ ആറു പടങ്ങള്‍
നിങ്ങടെയൊക്കെ മുമ്പില്‍ ഒണക്കാന്‍ വെയ്ക്കുന്നു.

ആറുപേരെക്കുറിച്ചും ധരിപ്പിക്കാന്‍ സംഭവകഥകള്‍
ഡസന്‍ കണക്കിനാണ്. കഥ പറഞ്ഞോണ്ടിരുന്നാ
എന്റെ ഭീഷ്മശപഥത്തിന്റെ പണി തീരും.

ഒന്നും വേണ്ടാന്ന് വെയ്ക്യാ. കണ്ടാലും....

പുലി 74 : വിഷ്ണുപ്രസാദ്

വിഷ്ണുപ്രസാദ്

പുലി 73 : വി.കെ. ആദര്‍ശ്

പുലി 72 : വിശ്വപ്രഭ

പുലി 71 : മുസിരിസ്

പുലി 70 : നിക്ക്


Tuesday, December 11, 2007

പുലി 69 : തറവാടി

‘അടി’ക്കുറുപ്പ് മത്സരം-3 : ഫലപ്രഖ്യാപനം

കുറുമാന്റെ സമാനശിരസ്ക്കനായ തമനുവിന് ‘കീജെയ്’ വിളീച്ചവരാണ് അധികമെന്നു കാണുന്നു. ശരി...ശരി, തമനൂ കീ ജേയ് ! പക്ഷെ, സമ്മാനം കൊടുക്കാന്‍ നിര്‍വാഹമില്ല.

ഈയുള്ളവന്റെ പ്രത്യേക ക്ഷണപ്രകാരം ബ്ലോഗിന്റെ പുറകുവശത്തെത്തിയ ഏഴംഗജൂറി ഒന്നും രണ്ടും സ്റ്റാര്‍ സിങ്ങേഴ്സായി തെരഞ്ഞെടുത്തിരിക്കുന്നത് ദില്‍ബാസുരനേം ഇമ്മടെ പച്ചാളത്തേം ആണെന്നു പ്രഖ്യാപിച്ചുകൊള്ളട്ടെ ! മികച്ച ആഗ്രഹചിന്തകനുള്ള ഗള്‍ഫ്ഗേറ്റ് സമാശ്വാസ അവാര്‍ഡാണ് തമനുവിന്. അതും, കൊള്ളാം, തരക്കേടില്ല.

3 കോണുകളില്‍നിന്നാണ് ജൂറി കമന്റുകളെ വീക്ഷിച്ചതെന്നറിയുന്നു.
കോണ്‍ 1 : കുറുക്കം. Brevity is the soul of wit എന്ന് ഭാഷ്യം.
കേ. കോണ്‍ 2 : ഭാവന എന്ന പെണ്‍കുട്ടിയുമായുള്ള ബന്ധം.
(പത്രങ്ങളീല്‍ കോണ്‍., കേ. കോണ്‍. എന്നീ കോണുകളെ മാത്രമേ പരാമര്‍ശിക്കാറുള്ളൂ. അതു വായിച്ച മലയാളിയ്ക്ക് കോണാന്‍ എന്ന കോണ്‍ ഓര്‍മ്മ വരുന്ന പതിവുണ്ട്)
കോണാന്‍ 3 : ചേട്ടാനിയബന്ധം കാണീക്കുന്ന രീതി.

Here is the FLASH NEWS !
ഒരു തിരുത്ത് : സമ്മാനം കുതിരപ്പവന്‍ എന്നത് കുതിരപ്പവനായി (ശവമായി fame) എന്നു വായിക്കണമെന്ന് സ്പോണ്‍സര്‍ ഇപ്പോള്‍ പറയുന്നു. ഈ സ്പോണ്‍സറുടെ ഒരു കാര്യം. ഏതായാലും, കാര്യങള്‍ എല്ലാം മംഗളമായി കഴിഞ്ഞല്ലൊ !

Sunday, December 9, 2007

ദ തേഡ് കൊച്ചി ബ്ലോഗേഴ്സ് മീറ്റ്: ഫോട്ടോപോസ്റ്റ്

സ്ഥലം : രണ്ടാം മീറ്റിലേതു തന്നെ എയര്‍ലൈന്‍സ് ഹോട്ടല്‍
ദിവസം : 8-12-2007 (ശനിയാഴ്ച്ച)
സമയം : വൈകീട്ട് 5.30

ഇത്തവണ ഏറനാടന്‍ ഒറ്റയൊരുത്തന്‍ കൊണ്ടുതന്നെ പങ്കാളിത്തത്തില്‍ 50% വര്‍ദ്ധനവാണ് രേഖപ്പെടുത്തപ്പെട്ടത്. മീറ്റിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളില്‍ രണ്ടു പേര്‍ക്ക് അംഗഭംഗം നേരിട്ടു. പന്ത്രണ്ടുപേരെ കാണാനില്ല. പതിനാലുപേരും ഗുജറാത്തികളാണ്, മുളഹാബജി വിഭാഗത്തില്‍പ്പെടുന്നവരുമാണ്.

















ഒരിഫെക്ടിനുവേണ്ടി ഇത്തവണ ഓടിക്കിതച്ചാണ് ഈയുള്ളവന്‍ ഹോട്ടല്‍ എയര്‍ലൈന്‍സിന്റെ ഉള്ളിലേയ്ക്ക് ഇരച്ചുകയറിയത്. (കലേഷെ, മെലോഡിയസ്സെ, കാളിയംബീ . . . . . കുമ്പളങ്ങയില്‍ ഒരു റിയാലിറ്റി ഷോ നയിക്കാന്‍ ഞാന്‍ തയ്യാറാണ്. 6 മാസം കൊണ്ട് 126 കിലോക്കാരനായ യിവന്‍ 85 കിലോവിലെത്തും. എന്നെ വെല്ലുവിളിച്ചാല്‍ മാത്രം മതി !). എന്നെക്കണ്ടതും, പ്രതീക്ഷിച്ചിരുന്നപോലെ, ആലപ്പുഴക്കാരന്‍ പരിഭ്രമത്തോടെ ചാടിയെണീറ്റ് കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കയര്‍ ഫെസ്റ്റിനെക്കുറീച്ച് ഉറക്കെ വാചാലനായിക്കൊണ്ട് ഓടിയടുത്തു.

“നാവടക്കൂ, വടയെടുക്കൂ” എന്നു ഞാന്‍ പറയ്വല്ലാ, ഭയാനകയൊരു ശബ്ദം സുന്ദരനായ ആ ചങ്ങാതിയില്‍നിന്നു പുറപ്പെട്ട് ആ ഹാളിലെങ്ങും പ്രകമ്പനം കൊണ്ടു. തൊട്ടടുത്ത നിമിഷം, ടോയലറ്റില്‍നിന്നും രണ്ടു തമിള്‍ സ്വാമിമാര്‍ കൂട്ടശരണം വിളീയോടെ പുറത്തേയ്ക്കെടുത്തുചാടി. കാഷ്യര്‍ക്കെണ്ണം തെറ്റി. രണ്ടുപേര്‍ ചുമ്മാ അപ്രത്യക്ഷരായി.

‘ഹെന്താണത്, പറ, പറയിന്‍’ . വിഷ്ണു അനങ്ങുന്നില്ല.

‘പറയിന്‍, പറഞ്ഞുതുലക്കിന്‍’ എന്നു പറഞ്ഞുകൊണ്ട് ഞാന്‍ ഗഡിയുടെ ഗളത്തില്‍ പിടിമുറുക്കിയതും ....

‘നോക്കിന്‍, ഹിതാണത്’ എന്നു പറഞ്ഞുകൊണ്ട് ശബ്ദത്തിന്റെ ബാക്കി ഭാഗം കൂടി സുമുഖന്‍ ശ്ശടേന്ന് റിലീസ് ചെയ്തു. അപൂര്‍വ ജനുസ്സില്‍പ്പെട്ട ഒരേമ്പക്കമായിരുന്നു അത് !

ഞാന്‍ വിറച്ചു. “ ഓഹോ, ഞാന്‍ വരുന്നതിനു മുന്‍പേ, ഒറ്റയ്ക്ക്... ”

“ ഹില്ല, ജലപാനം പോലും ....” . ആലപ്പി മേന്‍ വിളറുന്നത് ഞാന്‍ ശ്രദ്ധിച്ചു.

“അപ്പോളിതോ ? ”. ചുള്ളന്റെ പ്ലേറ്റില്‍ രണ്ടു മുളകിന്‍തണ്ടിരിക്കുന്നു ! CID സജ്ജീവ് വിജയീഭാവത്തില്‍ ഒന്നു പാളിനോക്കി. കള്‍പ്രിറ്റിന് ‘കമാ’ന്ന് മിണ്ടാന്‍ പറ്റാണ്ടായി.

പരിണാമഗുപ്തി തീര്‍ന്നു. എല്ലാം തെളിയിക്കപ്പെട്ടിരിക്കുന്നു. ഇനി, എല്ലാ ഇന്‍ഡ്യന്‍ ഭാഷകളും സംസാരിക്കുന്ന, സില്‍മാനടന്മാരായ പോലീസ് സംഘം വന്നാല്‍ മാത്രം മതി.

കുറ്റവാളി തമിള്‍ ബോയിയ്ക്ക് നീട്ടിയൊരോഡര്‍ കൊടുത്തു. ഈ സാറിന്റെ ബൈക്കിന്റെ പെട്ടിയില്‍ ഒരിരുപത് ബജി പാഴ്സല്‍ കൊണ്ടു പോയി വെയ്. ബില്ലെനിയ്ക്ക്...

പുറത്തൊരു ബഹളം. ഇല്ല, വൈകിപ്പോയി, വിഷ്ണ്വോ. പോലീസിതാ എത്തിക്കഴിഞ്ഞു... :(

ഏമാനനല്ലീയേറനാടന്‍‍ ” എന്ന വായ്ത്താരിയോടെ, അപ്പോളതാ, ‍ മറ്റൊരാള്‍ നൃത്തച്ചുവടുകള്‍ വെച്ച് ഞങ്ങളുടെ ടേബിളിനരികിലേയ്ക്ക് പാഞ്ഞടുക്കുന്നു ! ഞാനെണീറ്റോടാന്‍ നോക്കും മുമ്പെ അയാളെന്നെ വരിഞ്ഞുമുറുക്കി ‘അല്‍, ഹുല അല്‍ഹുല്‍ത്ത് ’ എന്നോമറ്റോ പറഞ്ഞ്, രണ്ടു ചുമലിലുമാ‍യി ഒരു നാലു ആലിംഗനം പാസ്സാക്കിക്കഴിഞ്ഞിരുന്നു.

സുമുഖനെ ലാക്കാക്കി പാഞ്ഞുചെന്നതും ലവന്‍ ബജിത്തണ്ട് വെള്ളത്തില്‍ മുക്കി 100 എന്ന് എഴുതിക്കാണീച്ചേള്ളൂ, ഷഡന്‍ ബ്രേക്കിട്ടപോലെ ആശാന്‍ തരിച്ചുനിന്നു.

പിന്നെ, അടുത്ത അരമണിക്കൂര്‍ നേരം ഈ അറബിയുടെ ഒരു പെര്‍ഫോമന്‍സായിരുന്നു.
മിമിക്രിയിലാണു തുടങ്ങിയത്. പയ്യംവെള്ളി ചന്തു റേഡിയോ മാംഗോ കടീച്ചുതിന്നുന്ന ശബ്ദമായിരുന്നു ഒടുവിലത്തെ ഇനം.

പിന്നെ നാടകം. റിസബാവയുടെ സ്വാതിതിരുനാള്‍, രാജന്‍പിദേവിന്റെ കൊച്ചുവാവ എന്നിവരെ വീണ്ടും രംഗത്തു കണ്ട തക്കത്തിന് നാലഞ്ചുപേര്‍ കാശു കൊടുക്കാതെ സ്കൂട്ടായി.

മാപ്പിളപ്പാട്ട്, അര്‍ബനമുട്ട്, മാര്‍ഗംകളീ, കണ്യാര്‍കളി, കൂത്ത്, കൂടിയാട്ടം, മോണോആക്റ്റ് എന്നിവ വഴിക്കുവഴി മുറുകിവന്നപ്പോളേയ്ക്കും എയര്‍ലൈനില്‍ സബ്ജില്ലായുവജനോത്സവം നടക്കുകയാണേന്ന് ശങ്കിച്ച് ഹോട്ടലിലേയ്ക്ക് ഇരച്ചുവന്നവര്‍ തന്നെ ഉദ്ദേശം ആയിരത്തോളം ചെറുകടികള്‍ ഇതിനിടേ ശാപ്പിട്ടുതീര്‍ത്തിരുന്നു. പിറ്റേന്ന് ബാങ്കിലേയ്ക്ക് ചിരിച്ചോണ്ട് പോകേണ്ടിവരുമല്ലോ എന്നോര്‍ത്ത് ക്യാഷിലിരുന്ന ഉടമ ഒറ്റയ്ക്കിരുന്ന് പൊട്ടിച്ചിരിക്കുന്നതു കണ്ട 20 പേര്‍ കലാപരിപാടികള്‍ കാണാന്‍ നില്‍ക്കാതെ മടങ്ങി.

സിനിമാഭിനയമായിരുന്നു അവസാന‍ ഇനം . എട്ടാം ക്ലാസില്‍ ഹെഡ്മാഷ്ടെ നിര്‍ബന്ധത്തിനു വഴങ്ങി ചെയ്ത കുഞ്ഞാലിമരയ്ക്കാരാണ് ലാസ്റ്റ് വേഷം. പിന്നെ, ദേ ഇപ്പഴാണ്. “ഞാന്‍ ചന്തു, നിങ്ങള് നായരല്ലെ, എങ്കീ നിങ്ങള് കണ്ടര്‍മേനോന്‍. നിങ്ങളിവിടെ നിക്കിന്‍. ഞാന്‍ ഒരുഗ്രന്‍ ഡയലോഗും വിട്ട്, അടുക്കള ഭാഗത്തൂന്ന് പാഞ്ഞടുക്കും ” എന്നു പറഞ്ഞു തീര്‍ന്നില്ല, ഇരുപത്തെട്ടു കുഴിയുള്ള ഇഡ്ഡലിത്തട്ടും കയ്യില്‍പ്പിടിച്ച് അതാ പയ്യംവെള്ളീച്ചന്തു എനിയ്ക്കു നേരെ പാഞ്ഞടുക്കുന്നു ! അകലെനിന്നേ ഈ രംഗം കണ്ടതും, ആലപ്പുഴക്കാരന്‍ ഞൊടിയിടയില്‍ ഒരു പൂഴിക്കടകന്‍ തീര്‍ത്ത് അപ്രത്യക്ഷനായി.

ഇക്കണ്ട ബഹളത്തിനിടയ്ക്കാണ്, നേരത്തെ പറഞ്ഞ ഗുജറാത്തികളെ കാണാണ്ടായത്. ബഹളമടങ്ങി പൊടി താണപ്പോള്‍, അതാ ടേബിളീനപ്പുറത്തിരുന്ന് ആലപ്പുഴക്കാരന്‍ എന്നെ നോക്കി ചിരിക്കുന്നു ! കശ്മല്‍ **@*?

പിന്നെയായിരുന്നു, മൂന്നാമന്റെ ഹംസഗാനം. ഗ്രൂപ്പ് ഫോട്ടൊ എടുക്കണം. മൊബൈല്‍ ഉയര്‍ത്തിക്കാണീച്ചുകൊണ്ടാണ് ആവശ്യം. ആലെപ്പിമേന്‍ മൂത്രശങ്ക അഭിനയിച്ചു നോക്കി. സുമോ അടവെടുത്ത് ഞാന്‍ ആശാനെ അനങ്ങാന്‍ പറ്റാണ്ടാക്കി.

ഈ എന്നെ, പടത്തില്‍ കൊള്ളിക്കാന്‍ പറ്റ്വോ’ എന്നൊരു ഡയലോഗ് ഇട്ടത് ചുമ്മാ രംഗം ഒന്നു തണുപ്പിക്കാന്‍ മാത്രമായിരുന്നു. പക്ഷെ, സമ്പൂര്‍ണ ടെക്കിയും പച്ചാളം, കൈപ്പള്ളി എന്നീ ഗുരുക്കന്മാര്‍ക്കു കീഴില്‍ ഇപ്പഴും അഭ്യസിച്ചുകൊണ്ടിരിക്കുന്നയാളുമായ ആലെപ്പീമേന്‍ ചാടി വീണു - ‘വൈഡ് ആംഗിള്‍ എടുത്താല്‍ മതീന്ന്.., സജ്ജീവേട്ടനെ ഫുള്ളും കിട്ടും’.

‘വൈഡാങ്കിള്‍ ഒട്ടും ശരിയാവില്ല’ എന്നു മാത്രം ഏറനാടന്‍ ‍പിറുപിറുക്കുന്നതുകേട്ടു . പിന്നെ, ഒന്നും മിണ്ടാതെ സ്യൂട്കേസ്സ് തുറന്ന് ഏതൊക്കെയോ നോട്ടുപുസ്തകങ്ങള്‍ ധൃതിയില്‍ മറിച്ചുനോക്കുന്നതു കണ്ടു. പിന്നെയൊരു ചാട്ടമാണ് - ‘കിട്ടിപ്പോയ് ! സജ്ജീവേട്ടനെ സമ്പൂര്‍ണമായി സ്വാംശീകരിക്കാന്‍ വേണ്ടത് വൈഡാങ്കിളല്ലാ. ക്യാമറ വീശിയെടുക്കുകയാണു വേണ്ടത്. വിധി വ്യത്യസ്തമായിരിക്കും !!! . ആ ട്രോളി മൂവ്മെന്റ് ഞാന്‍ കാണീച്ചു തരാം. ക്ലോസ് ആയി ഫോളോ ചെയ്തോളൂ’.

“ഇല്ല, സജ്ജീവേട്ട, ക്യാമറയുടെവ്യാകരണം വിട്ട് കളിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. ഫോട്ടോഗ്രാഫിയില്‍ വീശിയെടുക്കല്‍ എന്നൊന്നില്ല. നൂറുതരം”. ചേകോന്‍ വിഷ്ണു ഇഡ്ഡലിത്തട്ട് കൈക്കലാക്കിക്കഴിഞ്ഞു...

വെല്ലുവിളി സ്വീകരിച്ചുകൊണ്ട്, മറ്റേ തട്ട് എടുക്കാനായി ഏറനാടന്‍ വീണ്ടും അടുക്കളയിലേയ്ക്കു നടക്കാന്‍ തുടങ്ങിയതും, സഹികെട്ട് ഒരു ബോയ് ഓടിവന്ന് ആ മൊബൈല്‍ തട്ടിപ്പറിച്ച് വാങ്ങി 2 സെക്കന്‍ഡുകൊണ്ടെടുത്ത ആ ഒരൊറ്റ ക്ലീക്കാണ് നിങ്ങള്‍ മുകളില്‍ കണ്ടത്.

********

ബില്ലു കൊടുക്കുന്നതിനിടയില്‍ ഏറനാടന്‍ ആ തമിള്‍ പയ്യനോട് കുശുകുശുക്കുന്നതു കണ്ടു.
നാനും ഫിലിം ഫീല്‍ഡില്‍ താനേ. പെരിയ നടിഹര്‍തിലകമാക്കും‍...

Friday, December 7, 2007

‘അടി‘ക്കുറുപ്പ് മത്സരം-3


ചിത്രം ആദ്യം വെറുതെ ശ്രദ്ധിക്കൂ.
പിന്നെ ഒന്ന് അടുത്തുനിന്ന് ശ്രദ്ധിക്കൂ. വല്ല ഗുണവുമുണ്ടോ ?

കുറുമാനു മുന്നിലിരിക്കുന്നത് ആദികുറുമാനാണ് ...
(കിണ്ണങ്കാച്ചി ചേട്ടാനിയന്മാരാണീവര്‍‍ :-)
നിങ്ങള്‍ ചെയ്യേണ്ടതിത്രമാത്രം- കുറു എന്താണു പറഞ്ഞുവരുന്നത് ?
സത്യം സത്യമായിപ്പറയുന്നവന് നാലു കുതിരപ്പവന്‍...

Sunday, December 2, 2007

പുലി 68 : ശ്രീജിത്

ശ്രീജിത്

ശ്രീജിത് പണ്ടേ ഒരു ജനാധിപത്യ്‌വാദിയാണ്. എന്ന്വച്ചാല്‍, പാര്‍ട്ടി പിരിവുപാട്ടേമ്മെ ‘ഡെമോക്രാറ്റിക് ’ എന്നു ചേര്‍ത്തുകണ്ടാല്‍ “മടിക്കാതെ എഴുതൂ, നൂറുരൂവ” എന്നു കീച്ചിക്കളയാന്‍ മാത്രം ജനാധിപത്യവാദി. 40-ആം വയസ്സില്‍ യെവന്‍ രാഷ്ട്രീയത്തിലിറങ്ങും എന്ന് പറയാന്‍ തോന്നും എന്ന് കുടുംബജ്യോത്സ്യന്റെ കൈ നോക്കി മൂന്ന് ഹസ്തരേഖാശാസ്ത്രികള്‍ ഇതിനകം പറഞ്ഞുവെച്ചുകഴിഞ്ഞു.

സ്വതവേ അതിലളിതനായ ശ്രീജിത് കൌതുകം കൊണ്ടു :
എന്ന്. ഏത് ബ്ലോക്ക് ഭരിക്കുമെന്നാണെന്നു കൂടി പറഞ്ഞിരുന്നെങ്കില്‍ ....... എനിയ്ക്കൊന്നു മൂത്രൊഴിക്കാന്‍ പോകാമായിരുന്നു‍ ?

ശാസ്ത്രി ചെറുവിരലിന്റെ നഖം മാത്രം നോക്കിപ്പറഞ്ഞു : ങ്ഹും ! കഷ്ടം ! പഞ്ചായത്തീരാജെവിടെ ? നിങ്ങടെ ഗജരാജയോഗമെവിടെ ? അറിയ്‌വോ, നിങ്ങ ഗവര്‍ണറാവും, ഗവര്‍ണര്‍ !

പീസീ ട്രബിള്‍ ഷൂട്ടിങ്ങില്‍ അവസാനവാക്ക് എവിടത്തുകാരനാന്നറിയോ - ഈ പ്രതിഭാശാലിയെക്കുറിച്ച് ആദ്യ സൂചനകള്‍ തന്നത് ബ്ലോഗര്‍ തഥാഗതനാണ്.

ഓരോ ട്രബിള്‍ഷൂട്ടും കഴിയുമ്പോള്‍ ഒരു 50 ഗ്രാമെങ്കിലും എക്സെസ്സ് ഹാര്‍ഡ് വെയര്‍ ഭാഗങ്ങള്‍ സൂക്ഷ്മനേത്രങ്ങള്‍ കൊണ്ടു കണ്ടെത്തി ക്ലയന്റിന്റെ മുന്നില്‍ വെച്ചുതന്നെ നശിപ്പിച്ചുകളയുന്നത് ശ്രീയുടെ മാത്രം മോഡസ് ഓപ്പറാന്‍ഡി ആയിരുന്നു. ഇതോടെ, ട്രബിള്‍ ഷൂട്ടര്‍ക്കെതിരെ എമ്പാടുമുള്ള ക്ലയന്റ്സ് ഷൂട്-അറ്റ്-സൈറ്റ് ഓര്‍ഡര്‍ പ്രഖ്യാപിച്ചതോടെയാണ് നായകന്‍ ഗൌഡാരാജ്യം വിട്ട് മദ്രാസിലെ യു.എസ്. കോണ്‍സുലേറ്റില്‍ രാഷ്ട്രീയാഭയം പ്രാപിച്ചതത്രെ.... ഇക്കഥ ചോര്‍ത്തിയതാണ് കുറുമാന്‍ വിക്കിപ്പീഡിയ എന്ന ബെല്‍ജിയന്‍ സുന്ദരിയുടെ സഹായത്തോടെ എന്റെ ആദ്യ 100 യൂറോപ്പ് യാത്രകള്‍ എന്ന പുസ്സമാക്കിയതത്രെ ...

തഥ ഇതും ഇതിലപ്പുറവും പറയും. എല്ലാവര്‍ക്കുമതറിയാം. തഥ എന്ന്താ കഥ !

സത്യത്തില്‍, നടന്നതൊ.... കേട്ടാല്‍ എന്തെങ്കിലും സംഭവിക്കും...

45-ആം വയസ്സില്‍ ഗവര്‍ണറാവണമെങ്കില്‍ എന്തെങ്കിലും അത്ഭുതം സംഭവിക്കണം. ഇന്‍ഡ്യയില്‍ അതു നടന്നിട്ട് പത്തമ്പതു കൊല്ലായി. അമേരീക്കയിലാണെങ്കില്‍ നല്ല ആമ്പിയറുള്ള ഗവര്‍ണര്‍മാര്‍ നടപ്പുദീനമാണ്. അങ്കടു പോയ്ക്കളയാംന്നായത് അങ്ങനെയാണ്. ഇവിടെയാണ് ഒരു സമ്പൂര്‍ണജനാധിപത്യവാദിയായ ഇമ്മടെ ശ്രീ മാറ്റു തെളിയിച്ചത്.

അതറിയണമെങ്കില്‍, 2008-ലെ അമേരിക്കന്‍ ഡെമോക്രാറ്റിക് കണ്‍വെന്‍ഷന്‍ വേദിയാവാനുള്ള ത്രികോണമത്സരത്തിനൊടൂവില്‍ കൊളറാഡോവിലെ ഡാന്വേയ്ക്ക് നറുക്കുവീണതെങ്ങനെയാണെന്നറിയണം. മിന്നിയാപൊലീസ് എങ്ങനെ തഴയപ്പെട്ടു എന്നറിയണം. റിപ്പബ്ലിക്കന്മാര്‍ അവമ്മാരുടെ കണ്‍വെന്‍ഷന്‍ മിന്നിയയുടെ ഇരട്ട നഗരമായ സെന്റ്.പോളില്‍ വെച്ചു നടത്തുന്നതു കൊണ്ടാണെന്ന വലിയ നുണ ആരു പരത്തി എന്നും അറിഞ്ഞാല്‍ ജോറായി. ആ സത്യം അറിയണൊ ?

അന്ന്, അര്‍ദ്ധരാത്രി... കൂറ്റാക്കൂറ്റിരുട്ട്.. ചീവീടുകളുടെ... സോറി, കഥ മാറീ..ക്ഷമിയ്ക്കൂ...ങ്ഹാ അതു പോട്ടെ... മേപ്പറഞ്ഞ മത്സരത്തില്‍ മിന്ന്യപ്പൊലീസ് നൂറേനൂറില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന സമയം. നമ്മുടെ കഥാനായകന്‍ ശ്രീ നേരെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥിരം ചരല്‍ക്കുന്നാകാന്‍ പോകുന്ന മിന്നിയപ്പൊലീസിലേയ്ക്കു വെച്ചടിക്കുന്നു...ബ്ലോഗും കയ്യിലുണ്ട്.

ശ്രീ അവിടെ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ കാണുന്നത് കഴുത ചിഹ്നമായുള്ള ഡെമോക്രാറ്റ് സായ്പ്പു-മദാമ്മമാര്‍‍ വരെ ഒറ്റയ്ക്കും കൂട്ടായും തങ്ങളുടെ ലാപ്ടോപ്പില്‍ അഞലി ഓള്‍ഡ് ലിപി പറഞ്ഞുവരുത്തി മണ്ടത്തരങ്ങള്‍ വായിച്ച് പൊട്ടിപ്പൊട്ടിപ്പൊട്ടിച്ചിരിക്കുന്നതാണ്. മൂന്നാമ്പക്കം മുതല്‍ മിന്ന്യയിലെ ജനസംഖ്യയില്‍ 13 ശതമാനത്തോളം വരുന്ന മലയാളീകളും‍ ബ്ലോഗ് വായിച്ച് സ്റ്റൈലൊന്നു മാറ്റി തലയറഞ്ഞു ചിരിച്ചുതുടങ്ങി. എന്തോരു ആശ്വാസമാന്നെ ! എന്നാ ഫലിതങ്ങളാന്നെ!!! തന്റെ ആയിരക്കണക്കിന് മണ്ടത്തരങ്ങള്‍ പരസ്യമായി അലക്കിപ്പൊളീക്കുന്ന ഈ അത്ഭുതമനുഷ്യനെ ജനം ദി കമ്പള്‍സീവ് കണ്‍ഫെസ്സര്‍ എന്നു വിളീച്ചുതുടങ്ങിയില്ല, ഇന്‍ഡ്യയിലുള്ള ഒരു മീനാക്ഷി അത് മോഷ്ടിച്ച് ഒരമ്പതു കൊല്ലത്തേയ്ക്കുള്ള അരി ഒരുമിച്ചു വാങ്ങിച്ചു .

ഇതെല്ലാം 50 കൊല്ലമായി മിന്നിയാപ്പൊലീസുകാരനായ ഇമ്പാല ശങ്കരങ്കുട്ടി മേനോന്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടയിരുന്നു. അങ്ങേര്‍ക്കും കയ്യില്‍ ഗവര്‍ണര്‍ രേഖയുണ്ടായിരുന്നൂ പോലും. ‘യാരോ, ഒരാള്‍’ എന്ന ഒരൊറ്റ പവിത്രന്‍ പടം മാത്രം കണ്ടിരുന്നയാളും ഫലിതവിരോധിയും ആയ അദ്ദേഹം എന്തോ ചെയ്തുവെന്നാണ് ശ്രീജിത് ഇപ്പോഴും പറയുന്നത്. ഒരൊറ്റ ദിവസം കൊണ്ട് മണ്ടത്തരങ്ങള്‍ ബ്ലോഗ്സ്പോട്ടില്‍നിന്നേ അപ്രത്യക്ഷമായി. ‍ബ്ലോഗ് വായിക്കാതെ മിന്ന്യാ മലയാളീകള്‍ ആദ്യം ഒരു പരൂക്ഷണത്തിന് അക്ഷമ പ്രകടിപ്പിച്ചു. ടി മലയാളികളില്‍ത്തന്നെ 25-30 ശതമാനത്തോളം പേര്‍ വൈകീട്ട് വീട്ടിലെത്തി ഭാര്യയോട് പറയാന്‍ ഒരു ഫലിതം സ്റ്റോക്കില്ലാത്തതുകൊണ്ടു മാത്രം ഓഫീസില്‍ ഓവര്‍ടൈം ചെയ്ത് ചെയ്ത് പണ്ടേ മെന്റല്‍ ആയ തളത്തില്‍ ദിനേശന്മാരായിരുന്നു. നാലാം ദിവസം, അവര്‍ ആക്രമാസക്തരായി. അത് കൊടുങ്കാറ്റിലും, കാട്ടുതീയിലും അവസാനിച്ചു. ഇതൊക്കെ വയലന്റ് സിറ്റി എന്ന പേര്‍ മിന്ന്യയ്ക്ക് ചാര്‍ത്തിക്കൊടൂത്തൂ. വേദി കൊളറാഡോയ്ക്ക് ചുമ്മാ വീണു കിട്ടി.

ഇതൊക്കെയാണ് ശ്രീജിത്. ഇപ്പോള്‍ മിന്ന്യയില്‍ സ്വസ്ഥം.

Saturday, December 1, 2007

പുലി 67 : മഴനൂലുകള്‍

മഴനൂലുകള്‍ (ഭാഗം-1)
ലോകത്തില്യ്ക്കുംവെച്ച്, ഏറ്റവും കുറവ് യാത്ര ചെയ്തിട്ടുള്ള ഒരു ബ്ലോഗറുടെ കൃതിയാണ് നിങ്ങ്ലാര് ഇപ്പൊ വായിച്ചോണ്ടിരിയ്ക്കണെ. എന്നാല്‍, അങ്ങേര് എന്ന ഈ ഞാന്‍ ചെയ്തിട്ടുള്ള യാത്രാസ് എല്ലാം മിനിമം സംഭവബഹുലവും മാക്സിമം അചിന്ത്യ ചിന്തരൂപയും ആയിരുന്നു എന്ന സത്യം അറിയാമൊ ?

ഞാന്‍ ഒരു യാത്രയിലാണ്. നട്ടുച്ച. ധര്‍മവാറത്തൂന്ന് നുരയും പതയുമായി ബാംഗ്ലൂര്‍ക്ക് നടക്കുന്ന ബസ്സില്‍, ഒരു സൈഡ് സീറ്റില്‍ ഒരു ബിരിയാണിയുടെ കഥ സൈലെന്റായി അയവിറക്കിക്കൊണ്ട് ഞാന്‍. വഴിയിലൊരിടത്തെ ബസ്സ്റ്റോപ്പില്‍ ഒരു കണ്ണു മാത്രം തുറന്നുപിടിച്ചുകൊണ്ട് ഒരു കോമളയെ സാകൂതം നോക്കുന്ന ഒരു യുവകോമളനെ‍ കണ്ടത് ഞാന്‍ അതിവ്യക്തമായി ഓര്‍ക്കുന്നു (കോമളന്‍ ഇന്നത്തെ ഇക്കാസും കോമളയാണെങ്കിലോ ജാസൂട്ടിയല്ലാതെമറ്റാരുമല്ല എന്നൊരാളും ആയിരുന്നെന്ന് കാക്കനാട്ടെ കല്യാണത്തിന് കണ്ടപ്പോള്‍ ബോദ്ധ്യായി. ഞാനതവരോട് നേരിട്ട് പറയുകയും ചെയ്തു. ജാസ്സൂട്ടി ഉടന്‍ കാല്‍നഖം കൊണ്ട് ഒരു കളം വര തുടങ്ങി. വര നൂറിലധികമായപ്പൊ, ഇക്കാസ് അതാ ആ പഴയ ഒറ്റക്കണ്ണന്‍ പോസെടുക്കുന്നു. ഞൊടിയിടയില്‍ രണ്ടും എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷരാവുന്നു ! ........................... പെട്ടെന്ന്, ഒരു ശബ്ദം കേട്ടു ഞാന്‍ തിരിഞ്ഞുനോക്കി. കലേഷ് ദീര്‍ഘത്തില്‍ ഒരു നെടുവീര്‍പ്പിട്ടതാണ്. “ഗ്യാസിന്റ്യാണ് ചേട്ടാ. കുമ്പളങ്ങതീറ്റ ഒന്നരാടാക്കി, എന്താ ഒരു വില !” . “ഏതായാലും ഇപ്പൊ വരാം” എന്ന് പറഞ്ഞുകൊണ്ട് കൊല്ലത്തേയ്ക്കുള്ള ബസ്സ് പിടിയ്ക്കാന്‍ കലേഷ് കാടും പടലും താണ്ടി ഒരോട്ടം ഓടുന്നതു കണ്ടു. പിന്നെ കണ്ടിട്ടില്ല !!! ............. ഛെ..ഛെ ..സോറി, ഞാനും വല്ലാതെ കാടുകയറിപ്പോകുന്നു ! )

ബി.എ. മലയാളം ഓണേഴ്സായ ആകാശം മേഘാവൃതമായിരുന്നു. ഒരു ബ്ലാക് & വൈറ്റ് മേഘം ധൃതിയില്‍ പോകുന്നതു കണ്ടു. അതേ യൂണീഫോമിട്ട ഏതാനും മേഘങ്ങള്‍ അതിനെ ചേയ്സ് ചെയ്യുന്നുണ്ട്. ഇന്ദ്രന്‍സ് യൂറിന്‍ ഷെഡ്ഡില്‍ ഒന്നിനുപോകാനുള്ള മത്സരമാണ്. എനിക്കു ചിരി വന്നു. ചിരി പതുക്കെ മാഞ്ഞു. ഓര്‍മ്മയിലേയ്ക്ക് ബാഗ്ലൂര്‍, മേഘം, വര്‍ണമേഘം, മഴനൂ...


“എന്റയ്യോ !” ഞാന്‍ അലറി വിളിച്ചു. എല്ലാരും ഞെട്ടിക്കൊണ്ടിരിക്കുന്നതു ഞാന്‍ കണ്ടു.

“ബാഗ്ലൂരെത്ത്യാ എന്നെ ശക്തമായൊ, അതിശക്തമായോ ഒന്നു കുലുക്കി വിളിച്ചേക്കണം. ”

ഒറങ്ങാന്‍ പൂവ്വാണൊ ?. അയല്‍സീറ്റുകാരനാണ്.

അല്ല, ഓര്‍മ്മകളിലേയ്ക്ക് ഒന്ന് ഊളിയിടാന്‍ പൂവ്വാ...

അപരന്‍ എന്നെ ഒരര മിനിറ്റ് നിരീക്ഷിച്ചു. പിന്നെ, പോക്കറ്റില്‍നിന്ന് പഴ്സെടുത്ത് എന്തോ എണ്ണിനോക്കുന്നതു കണ്ടു.

ഞാനാ നടുക്കുന്ന പഴയ ബസ്സ് യാത്ര ഓര്‍മ്മിയ്ക്കാന്‍ തുടങ്ങി...

(തുടരും- നാളെ)

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌.................................................................................

.................................................................................

ഇന്ന് (27-12-2007) വൈകീട്ട് പെട്ടെന്നു വന്ന്
മേത്തു വീണ ഒരു ബോധോദയത്തിന്റെ
മൂച്ചില്‍ നൂലിനെ വീണ്ടും വരയ്ക്കുകയാണ്.
എന്റെ ഹൃദയത്തോടു
ഏറെ ചേര്‍ന്നുനില്‍ക്കുന്ന
ഒരു കസിന്റെ ഛായയുള്ള ഈ നൂലിനെ
ഒരു രണ്ടാം ഭാഗത്തിലൂടെ വീണ്ടും പിന്തുടരണം
എന്ന് അന്നു കരുതീര്‍ന്നു.
ഇപ്പൊ, ഈ പടം മാത്രം ഇടുന്നു. കഥ പിന്നെ ...


Friday, November 30, 2007

പുലി 66 : വര്‍ണമേഘങ്ങള്‍

വര്‍ണമേഘങ്ങള്‍

ഒന്നായ വര്‍ണമിഹ രണ്ട്-ആയി മാറിയതില്‍പ്പിന്നെ കക്ഷിയ്ക്ക് ഈ മാദ്ധ്യമത്തെപ്പറ്റി അവശേഷിക്കുന്ന ഓര്‍മ്മയും നശിച്ചു എന്നാണ് കേരളത്തിലെ നിരീക്ഷകര്‍ പറയുന്നത്. ചാറ്റിങ്ങിനിടയ്ക്ക് താനും ഒരു ഗോബ്ലര്‍ ആണ് ഇനി മരണം വരെ എന്നും ഒരു ഗോബ്ലര്‍ ആയിരിയ്ക്യേം ചെയ്യും എന്നാണത്രെ തൊണ്ടയിടറിക്കൊണ്ട് പറയാറ് !

എന്നാല്‍, ഗൌഡ താവഴിയിലുള്ള സാങ്കേതികവിദഗ്ദ്ധര്‍ ഇതൊന്നുമല്ല സത്യമെന്ന് ആണയിടുന്നു.ഒരു കാലത്ത്, ചക്രവാളങ്ങളീല്‍നിന്ന് ഏതോ അജ്ഞാത വെളിപാടു സ്വീകരിച്ചാലെന്നോണം, സോഷ്യലും സെന്റിയും നര്‍മ്മവും അന്തല്യാണ്ട് വഴിയ്ക്കുവഴി റിലീസ് ചെയ്യുകയായിരുന്ന നമ്മുടെ ഈ മേഘണ്ടല്ലൊ, തനി പുലിയാത്രെ !

ചിത്രം ശ്രദ്ധിയ്ക്കൂ. ആ നോട്ടം നേരെ ബഹിരാകാശത്തേയ്ക്കാണ് എന്നല്ലെ തോന്ന്യെ ? കീഴ്ത്താടി ഉയര്‍ത്തിയുള്ള ആ നില്‍പ്പു കണ്ടാല്‍ പുറകില്‍നിന്നു തലയ്ക്കടിക്കാന്‍ പാത്തു വരുന്ന ഏതൊരു കുത്സിതബുദ്ധിക്കും , ലെവന്‍ ചുമ്മാ വര്‍ണമേഘങ്ങള്‍ കണ്ടാസ്വദിയ്ക്ക്യാണേന്നേ തോന്നൂ.

എന്തായാലും, ഒന്നേ പറയാനുള്ളൂ...

ഹെന്റെ വര്‍ണം, എത്രയും പെട്ടെന്നു മടങ്ങിവരൂ .....അങ്കിള്‍ ഈസ് അര്‍ജെന്റ്.

Thursday, November 29, 2007

പുലി 65 : ബഹുവ്രീഹി

,ബഹുവ്രീഹി


ഇപ്പൊ, നോക്ക്യപ്പൊ സിംഗപ്പൂര്‍ രാജ്യത്ത്

കര‍വോക്കെ പരീക്ഷണങ്ങളില്‍

ഏര്‍പ്പെട്ടിരിയ്ക്ക്യാ ഈ കോടാലിക്കാരന്‍‍.


ഒരക്ഷരം മിണ്ടാതെ

ഞാന്‍ സ്കൂട്ടായി..

(ഈയുള്ളവന്റെ സാമ്രാജ്യമായ പരിയാരത്ത്ന്ന് ഒന്നുകില്‍ ചാലക്കുടി-കൊടകര-വാസുപുരം-മൂന്നുമുറി വഴി കോടാലി, അല്ലെന്നാകിലോ, ചൌക്ക-വെള്ളിക്കുളങ്ങര‍ വഴി ദ സേം മാരകായുധം കണ്ണില്‍ കാണാവുന്നതാണ്)

Tuesday, November 27, 2007

പുലി 64 : സുല്‍

സുല്‍
ബ്ലോഗ്ഗിലെ കേരകര്‍ഷകര്‍ക്കു വേണ്ടി നിലകൊള്ളുന്ന ഇദ്ദേഹത്തെക്കുറിച്ചും പറയാന്‍ ഒരു തീര്‍ത്തും വിശദീകരിയ്ക്കാനാവാത്ത സംഭവമുണ്ട്. അഗ്രുക്കള്‍ച്ചറുമായി ഗാഢബന്ധമുള്ള ഒരു ബ്ലോഗ്ഗറുമായുള്ള സഹവാസമാണ് നമ്മുടെ ഈ കഥാപാത്രത്തെയും ബ്ലോഗിലെ എമ്മെസ്സ്വാമിനാഥനാക്കിയത് !

ഒരൊറ്റ ‘സുല്ല് ’ കൊണ്ട് (അല്പം അനുനാസികം കലര്‍ന്ന്, കനത്തില്‍, സ്ഥിരമായി താരസ്ഥായിയില്‍
പുറപ്പെടുന്ന ഒരു ശബ്ദത്തിനുടമയാണ്...വെല്‍... മിഷ്ടര്‍...ഷുല്‍) നൂറുകണക്കിന് ബ്ലോഗുകളീലായി ഇന്നോളമുണ്ടായിട്ടുള്ള ആയിരക്കണക്കിന് പോസ്റ്റ്കള്‍ക്ക്
ആദ്യകമന്റ് ഇടുന്നതില്‍നിന്ന് പതിനായിരങ്ങളുടെ ശ്രദ്ധ തന്ത്രപൂര്‍വം തിരിച്ചുവിട്ട ക്രൂര സംഭവങ്ങള്‍ക്കു പുറമേയാണീത്.

കലക്കന്‍ സമയക്കുറവ്. അല്ലെങ്കില്‍, ഞാനത് പണ്ടേയ്ക്കു പണ്ടേ ഉടുക്കുപാട്ടാക്കിയേനെ...
...........................................................................
സഹ, സിയ എന്നിവരെക്കുറിച്ച് ഒരുനാള്‍ ഞാന്‍ ദീര്‍ഘമായി എഴുതുന്നുണ്ട്.അവയും, സംഭവകഥകള്‍ തന്നെ ! അതോ, സഹ-സിയ-സുല എന്നീ മൂന്ന് പേരെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ആ സംഭവകഥ പറഞ്ഞാലോ !

Saturday, November 17, 2007

പുലി 63 : ദേവസേന

ദേവസേന

കുറെ ദിവസായിട്ട് പുല്യെ പിടിക്കാന്‍ ഒരുത്സാഹോല്യ. പുലികള്‍ ഗള്‍ഫിലെയും , അമേരിക്ക-യൂറോപ്പുകളിലെയും ചായക്കടകളില്‍ സുഖിയനും വടയും ഓര്‍ഡര്‍ ചെയ്ത് ക്ഷമയോടെ കാത്തിരിയ്ക്കുന്നത് ഞാന്‍ കാണുന്നുണ്ട്.

ഇന്നലെ. ഉച്ച.

മനസ്സു ശൂന്യം. പരിസരത്തൊരു ചിന്ത പോലുമില്ല. കണ്ണീക്കണ്ട എല്ലാറ്റിനേയും പറപറപ്പിച്ചിരിയ്ക്യാണ്. ഒരു ചിന്ത മാത്രം പരിസരത്ത് കുറേ നേരായി കറങ്ങ്ണ്ട്. പടിഞ്ഞാറ് അടുക്കള വഴി എന്റെ മനസ്സീക്കേറാന്‍ള്ള ഒരു ശ്രമം അവന്‍ നടത്തണ ഞാന്‍ കാണണ്ട്. കണ്ടതും പണ്ട് ജെ. കൃഷ്ണമൂര്‍ത്തിമാഷും അതിനു മുന്നെ ശ്രീബുദ്ധേട്ടനും പറഞ്ഞപോലെ അതിനെ അങ്ക് ട് നിരീക്ഷിക്കാന്‍ തുടങ്ങി. അല്ല, എത്ര നേരാന്ന്വച്ചാ നിരീക്ഷിയ്ക്ക്യാന്നില്ലെ.
ഗതികെട്ട്, ഒരൊറ്റ അലര്‍ച്ച്യാ :
“ ഓഓഓഓഓടടാ‍ാ‍ാ .. ” .
ചിന്ത ജീവനുംകൊണ്ടോടി.
ഞാന്‍ പുറകെ നൂറേനൂറില്‍‍ വെച്ചടിച്ചു. ഒരു മുക്കാല്‍ മണീക്കൂറോളം ചേയ്സ് ചെയ്ത് ചെയ്ത് ക്ഷീണിപ്പിച്ച് കൊന്നു.

അങ്ങനെ, ചിന്താമണീ കൊലക്കേസ് പ്രതിയായി ഒളീവില്‍ കഴിയുന്ന നേരത്താണ്, ഗള്‍ഫീന്നൊരു ഫോണ്‍.

ആരാ ന്ന് ഞാന്‍. ആര്വല്ല ന്ന് വിദേശി.
എന്നാല്‍, എന്തെങ്കിലും ഒരു ശബ്ദണ്ടാക്കൂ ന്ന് ഞാന്‍. (പുല്യാണെങ്കി ഞാന്‍ പെട്ടെന്നു പിടിക്കും)
അകലെ നിന്ന് ‘മ്യാവൂ’ ശബ്ദം. “ഇത് മാക്സിമാ”.

എന്നാപ്പൊ, നിക്കണ്ട. ഭാവുകങ്ങള്‍, മാര്‍ജ്ജാരസോദരീ ! അല്ലാ, എന്താ ചില ബാക്ഗ്രൌണ്ട് നോയ്സെസ് ?

അതെന്റെ മൂന്നു കുഞ്ഞുങ്ങളാ. അപ്പൊ ശ...

കുഞ്ഞുങ്ങളോ ! അതും മൂന്നൊ !!!

ഈ അനുഗ്രഹീത കവിയ്ക്കു വേണ്ടി, അവരുടെ മൂന്നു കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഊഴം തെറ്റിക്കുകയാണ്. എല്ലാരും സദയം ....

Friday, November 9, 2007

പുലി 62 : സഹയാത്രികന്‍





ഈ ചങ്ങായിയെക്കുറിച്ച് രസകരമായൊരു കഥയുണ്ട്.

അതായത്, നടന്ന സംഭവമാണ്.

ആലോചിച്ചിട്ട് വൈകീട്ട് പറയാം.

Tuesday, November 6, 2007

പുലി 61 : സിയ

സിയ
ഒരു സമ്പൂര്‍ണ ഹിപ്നോട്ടടിവീരനായ ഈ പുലിയെപ്പറ്റി കുറേക്കൂടി ഇവിടെ ചേര്‍ക്കാനുണ്ട്. മലയാളമനോരമ ന്യൂസ് പാരമ്പര്യമനുസരിച്ച്

ഞങ്ങളുടെ സൌദി, കായംകുളം ലേഖകന്മാരോട് “പറയൂ പ്രമേഹ്, എന്തൊക്കെയാണ് വിശദാംശങ്ങള്‍ ” എന്ന മട്ടില്‍ ആരാഞ്ഞുകൊണ്ടേയിരിയ്ക്കയാണ്.
മണിക്കൂറ് മൂന്നായി... എന്താ‍ാ‍ാ‍ാ കഥ !

Monday, November 5, 2007

പുലി 60 : ചന്ദ്രക്കാറന്‍

ചന്ദ്രക്കാറന്‍

എറണാകുളത്ത് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഒരു ഐടി മേളയിലെ കോഫ്ഫീഷോപ്പിലെ ടേബിളീനു മുകളില്‍ വെച്ചാണ് ചന്ദ്രക്കാറന്റെ ഒരു പൂള് ഞാന്‍ ആദ്യമായി കാണുന്നതുതന്നെ !
LINUX എന്നെഴുതിയ ആ ഒരു ബനിയനേ പരിസരത്തുണ്ടായിരുന്നുള്ളൂ.

താനും ഒരു ഐടി ആണല്ലൊ എന്ന ചിന്തയില്‍ ഒന്നു പുഞ്ചിരിയ്ക്കാന്‍ തുടങ്ങുകയായിരുന്നു. ഉടനെ ഇടപെട്ടു...

പുഞ്ചിരിയ്ക്കാന്‍ വരട്ടെ, ആട്ടെ, നിങ്ങള് മേജിക് കണ്ടിട്ടുണ്ടോ ?

ഞാനീ കോട്ട് തുറന്നു കാണിയ്ക്കും. അപ്പൊ, ബനിയന്‍ എന്താ പ്രഖ്യാപിയ്ക്കണേന്ന് കണ്ടോളൂ...

പിന്നെ, ആ മന്ത്രം ഒന്നു ജപിച്ചേ.

ഏത്... തമസോമ്യാണോ ?

അല്ലാന്ന്... ആലിബാബേടെ കഥേല്ള്ള ആ “ ആള്ളാ കെ കസിന്‍...”

കസിനോ ? ഹസ്സനല്ലെ ?

കസിന്‍ മതി... പിന്നെ “അബൂ കാ ഹുസ്സൈന്‍...”

ഹ, അത്..കുശുംന്നല്ലെ...

മിണ്ടാണ്ടിരിയ്ക്ക്... എന്നട്ട്, ‘ചുമ്മാ തുറക്കൂ അസ്സേ’ എന്ന് പറയ്‌അ.. അത്ഭുതം കാണാം.

ഞാന്‍ പറഞ്ഞു. ചന്ദ്രക്കാറന്‍ ഒന്നു തിരിഞ്ഞു. കോട്ട് ചിത്രത്തില് കാണുന്ന പോലെ മാറ്റിക്കാണിച്ചു.... ഞാന്‍ അത്ഭുതം വരണ വരവും നോക്കി ഒരിരിപ്പാ ഇരുന്നു ..

ഇപ്പൊ, എങ്ങനേണ്ട് ? ഈ എഴുതിയിരിയ്ക്കണ കണ്ടില്ലെ ?

LINUX നെ ചൂണ്ടിയാണ് പരാക്രമം.

ഹ, അതു നേരത്തെ ഉണ്ടായിരുന്നല്ലൊ ! അത്ഭുതം എവിടെ ?
‘ശക്തിയേറിയ മന്ത്രം ജപിച്ചിട്ടും ഒരു അത്ഭുതവും സംഭവിച്ചില്ലല്ലോ !’ എന്ന് നിങ്ങള്‍ അത്ഭുതപ്പെട്ടില്ലേ ? അതാ ഞാനുദ്ദേശിച്ചത്.

അപ്പോള്‍, ഭയങ്കരനെ നോക്കി തഥാഗതന്‍ ദൂരെ നിന്ന് വെപ്രാളത്തോടെ വിളിയ്ക്കുന്നു -
“ചന്ദ്രാ‍, പ്ലീസ് കം, മ്യാജിക് കാണാന്‍ ഒരഞ്ചാറു പേര് കൂടി ഇവിടെ വെയ്റ്റ് ചെയ്യ്യാ ! ”

Saturday, November 3, 2007

പുലി 59 : ജാസ്സൂട്ടി വിത് പുലി നമ്പര്‍ 34


ജാസ്സൂട്ടീ-പുലി നമ്പര്‍ 34 കല്യാണം അഥവാ പുല്യാണം


പതിവിന്‍പടി അന്നും എന്റെ ക്വാര്‍ട്ടേര്‍സില്‍ കലക്കനൊരു സുപ്രഭാതം.

2 മണിക്കൂറിന്റെ ചിന്തയ്ക്കു ശേഷം ഞാന്‍ സ്ഥിരം മൂന്നു പ്രഭാത കൃത്യങ്ങളിലേയ്ക്കു കടക്കാന്‍ മാനസികമായി തയ്യാറെടുത്തുകഴിഞ്ഞു.

കൃത്യം നമ്പര്‍ 1. ഉച്ചയ്ക്ക് ഊണു കഴിയ്ക്കാണ്ടിരുന്നാല്‍ തടി കുറയുമോ എന്ന് ആരോടെങ്കിലും ചോദിയ്ക്കാന്‍ തീരുമാനിച്ചു.

നമ്പര്‍ 2 വെറുതെ ചടങ്ങിന് കാവിലമ്മേ ശ്ശക്തിതരൂ എന്നും പറഞ്ഞു കഴിഞ്ഞു.

കിറുകൃത്യം നമ്പര്‍ 3 കടുംകാപ്പിയ്ക്കു മുന്‍പ് പതിവുള്ള കോട്ടുവാ.

അതെടുക്കാന്‍ വേണ്ടി ഞാന്‍ വാതില്‍ തുറന്നു പുറത്തിറങ്ങിയതേ ഉള്ളൂ.
അതാ, നിക്കുന്നു ഒരു മൂലയില്‍..... ഓഫ് ഓള്‍ മെര്‍ച്ചന്റ്സ് ഇമ്മടെ ഇക്കാസ് മെര്‍ച്ചന്റ് !

ദശാബ്ദങ്ങളായി, ട്രേഡേഴ്സ്, മെര്‍ച്ചന്റ്സ്, പൊതുവില്‍ ചേംബര്‍ ഓഫ് കോമ്മേഴ്സുകാര്‍ ഇന്‍കം ടാക്സ് ക്വാര്‍ട്ടേര്‍സിന്റെ പരിസരത്ത് വരാറില്ല. എന്നിട്ടും ..... !?!

ഒന്നൂല്യാ ചേട്ട, ഒരു റിട്ടേണിന്റെ കാര്യം....

ഞാന്‍ കോരിത്തരിച്ചു ! ഡിപ്പാര്‍ട്മെന്റിലെ എന്റെ 20 കൊല്ലത്തിനുള്ളില്‍ ആദ്യമായാണ് ഒക്ടോബര്‍31ന് ഫയല്‍ ചെയ്യേണ്ട ഒരു റിട്ടേണ്‍ ആഗസ്റ്റ് 31 നു തന്നെ ഫയല്‍ ചെയ്യാന്‍ ഒരു അസ്സെസ്സീ ഞാന്‍ തയ്യാര്‍, നിങ്ങളോ ? എന്നും ചോദിച്ച് കടന്നുവന്നിരിയ്ക്കുന്നത്.

ഞാന്‍ ഉടന്‍ യന്ത്രം കറക്കി ഞങ്ങടെ കമ്മീഷണറെ വിളിച്ചു. ഇല്ല, എനിയ്ക്കിനി മടിച്ചുനില്‍ക്കാനാവില്ല എന്നു പറഞ്ഞുകൊണ്ട് കമ്മീഷണര്‍ ദല്‍ഹിയിലെ സി.ബി.ഡി.ടി. യെ വിളിയ്ക്കാന്‍ അകത്തേയ്ക്കോടി.

വരൂ, ഇക്കാസ്, നിങ്ങള് വെറുമൊരു മെര്‍ച്ചന്റല്ല . അതുകൊണ്ട്, ഇഡ്ഡലിയും ചട്ണിയും കഴിച്ചിട്ടു പോയാല്‍ മതി.

അല്ല, ചേട്ടാ, എനിയ്ക്കൊരു റിട്ടേണ്‍... ചേട്ടനാവുമ്പൊ കൊഴപ്പോല്യ, വയസ്സു 44ഉം ആയി, മഹാതടിയനാണെങ്കീപ്പൊ എന്താ, നല്ലൊരു മനസ്സ്ണ്ടല്ലൊ.. എനിയ്ക്കിത്രേ അറിയാനുള്ളൂ.. റിട്ടേണ്‍ ചെയ്യ...

ഹെന്തായിത് ! നിങ്ങള് തനിത്തങ്കമാണു, വെറും മെര്‍ച്ചന്റല്ല.. അതറിയാമൊ ? സെക്ഷന്‍ 139(1) പ്രകാരം റിട്ടേണ്‍ ഒക്ടോബര്‍31ന് ഫയല്‍ ചെയ്താ മതി എന്നിട്ടും ഈ ആഗസ്റ്റ് 31 ന്, അതും അത്ഭുതമെന്നു പറയട്ടെ, ബഹുസന്തോഷത്തോടെ ! ഓക്കെ, പി. & എല്‍. എക്കൌന്ടും ബാലന്‍സ് ഷീറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും ഉണ്ടല്ലോലേ ?


ഇക്കാസ് ഒറ്റയലര്‍ച്ചയാണ് ! ഷട്ടപ്പ് !

ബാഗ്ലൂര്‍ നിന്ന് ജാസൂട്ടി എന്നൊരു കുട്ടി എന്റെ പോസ്റ്റില് ഇട്ട കമന്റിനു റിട്ടേണ്‍ കമന്റിടണോ എന്നു ചോദിയ്ക്കാന്‍ വന്നതാണ്.

ഞാന്‍ മരിച്ചപോല്യായി. ഇവനെ ഇന്നു ഞാന്‍...

ഒരുവിധം പറഞ്ഞൊപ്പിച്ചു : സോറി, ഇഡ്ഡലി സ്റ്റോക്കില്ല. മാവു തീര്‍ന്നു.


(‘പുല്യാണം’ സിയയുടെ പ്രയോഗമാണ്)

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി